2022-04-23 14:46:52
ത്വലബുൽ ഇൽമിൽ യെമനിലെ അഹ്‌ലുസ്സുന്നയുടെ വ്യതിരിക്തത
റസൂൽ ﷺ യിൽ നിന്ന് വന്നിട്ടുള്ള സുന്നത്തുകളോടുള്ള അതീവ താത്പര്യം ➋
അഹ്‌ലുസ്സുന്നയുടെ മസ്ജിദുകളിലെ റമദാനിലെ രാത്രി നമസ്കാരത്തെ കുറിച്ച് സംസാരിക്കവേ ഷെയ്ഖ് അബ്ദു റഖീബ് അൽ കൗകബാനി -رَحِمـهُ الله- പറഞ്ഞു :
"
നീ ഈ രീതിയിൽ ഇഷാ നമസ്കാര ശേഷം ഫജ്‌റിനോടടുപ്പിച്ച് വരെ, (അതിനു ശേഷം) ജനങ്ങൾ അത്താഴം കഴിച്ച് വീണ്ടും മസ്ജിദിലേക്ക് വരാനുള്ള സമയം മാത്രം ബാക്കിയാക്കിയാണു ഈ ഹദ്‌റമൗത്തിൽ രാത്രി നമസ്കരിക്കുന്നതെന്ന് ഇരുഹറമുകളുടെ നാട്ടിലെ ഒരാളെ നീ അറിയിച്ചാൽ അവനൊരുപക്ഷേ ഇത് വിശ്വാസിക്കാതിരുന്നേക്കാം, ഉത്തമ നൂറ്റാണ്ടുകളിലെ സലഫുകളുടെ (സച്ഛരിതരായ മുൻഗാമികളുടെ) രീതിയെ പറ്റിയാണു നീ സംസാരിക്കുന്നതെന്ന് അവൻ ചിന്തിച്ചേക്കാം..
അങ്ങനെയായിരിക്കെ അത് നീ നിന്റെ സഹോദരങ്ങളുടെയടുത്ത് സലഫീ ദഅ്-വത്ത് കൊണ്ട് ബറക്കത്താക്കപ്പെട്ട - إن شاء الله - ഈ താഴ്‌വരയിലെ മസ്ജിദുകളിൽ നീ കണ്ടെത്തുന്നു.
ഇഷാ നമസ്കാര ശേഷം മുതൽ അല്ലെങ്കിൽ പതിനൊന്ന് മണി മുതലുള്ള നമസ്കാരം, തീർച്ചയായും ഇത് ഖൈറാണ്. തുടർച്ചയായുള്ള ജുസ്‌ഉകൾ പാരായണം ചെയ്യപ്പെടുകയും, അല്ലാഹുവിന്റെ കലാമിനെ തൊട്ട് ഉറ്റാലോചിക്കപ്പെടുകയും, ജനങ്ങൾ (അതിനാൽ) ഉപകാരമെടുക്കുകയും ചെയ്യുന്നു.
ഇഖ്‌ലാസ്, മുഅവ്വിദതൈൻ പോലുള്ള ഏറ്റവും ചെറിയ സൂറത്തുകൾ ഓതിക്കൊണ്ട് 23 റൿഅത്ത് നമസ്കരിക്കുന്ന മറ്റു ചില മസ്ജിദുകളെ നീ കണ്ടിരിക്കാം..അതെ, മനുഷ്യനു ഇബാദത്തിന്റെ മാധുര്യം അനുഭവപ്പെടാത്ത നമസ്കാരം.
എന്നാൽ (ഇവിടെയുള്ള പോലെ) ഈ പ്രയത്നിക്കുന്നവർക്ക് ഒരുപക്ഷേ ലൈലത്തുൽ ഖദ്‌റിൽ ഖിയാം നിർവ്വഹിക്കാനും അതിന്റെ പ്രതിഫലവും, ശ്രേഷ്ടതയും ലഭിക്കാനും തൗഫീഖ് നൽകപ്പെട്ടേക്കാം. "
#مميزات_أهل_السنة_باليمن
#إحياء_السنن
#فوائد_الشيخ_الكوكباني
https://t.me/fawaid_malayalam
503 views11:46