2022-03-20 14:54:28
തൗഹീദിന്റെ അർത്ഥവും അതിന്റെ ഇനങ്ങളും.Part-3
___
2)തൗഹീദു
ൽ ഉലൂഹിയ്
യഃ :
إفراد الله تعالى بال
عبادة،
അത
് ആരാധനയിൽ അല്ല
ാഹുവിനെ തനിച്ചാക്കൽ ആണ്,അല്ലാഹുവിനെ ആരാധിക്കുകയും അവനിലേക്ക് അടുക്കുകയും ചെയ്യുന്ന പോലെ മറ്റൊന്നിനെ ആരാധിക്കുകയും അവയിലേക്ക് /അവരിലേക്ക് അടുക്കുകയും ചെയ്ത് കൊണ്ട് മനുഷ്യൻ അല്ലാഹുവിന്റെ കൂടെ മറ്റൊന്നിനേയും (ആരാധ്യനായി) സ്വീകരിക്കാതിരിക്കലാണ്.തൗഹീദിന്റെ ഈയൊരു ഇനത്തിലാണ് നബി صلى الله عليه وسلم യുദ്ധം ചെയ്തിട്ടുള്ള തങ്ങളുടെ രക്തവും ധനവും ഭൂമിയും ഭവനങ്ങളും അനുവദനീയമാക്കപ്പെട്ട തങ്ങളുടെ സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കുകയും ചെയ്യപ്പെട്ടിട്ടുള്ള മുഷ്‌രികീങ്ങൾ പിഴച്ചു പോയിരിക്കുന്നത്, ഇതും കൊണ്ടാണ് റസൂലുകൾ (ദൂതന്മാർ) നിയോഗിക്കപ്പെട്ടതും വേദഗ്രന്ഥങ്ങൾ ഇറക്കപ്പെട്ടതും, തൗഹീദു റുബൂബിയ്യത്തും തൗഹീദ് അസ്മാഉ സ്സിഫാത്തുമായ അതിന്റെ രണ്ട് സഹോദരങ്ങളുടെ കൂടെ. എന്നാൽ ദൂതന്മാർ അധികമായി തന്റെ ജനത്തെ അഭിസംബോധന ചെയ്തത് ഈയൊരു തൗഹീദിന്റെ ഇനത്തിലാണ്, അത് തൗഹീദ് ഉലൂഹിയ്യഃ ആണ്,അതിൽ മനുഷ്യൻ ആരാധനയിൽ ഒന്നും തന്നെ അല്ലാഹു അല്ലാത്തതിലേക്ക് തിരിക്കരുത്, മലകിനോ, പ്രവാചകനോ സ്വാലിഹായ വലിയ്യിനോ, മറ്റേതൊരു സൃഷ്ട്ടിക്കോ അത് പാടില്ല,ആരാധന അല്ലാഹുവിന്നല്ലാതെ ശെരിയാവുകയില്ല, ആരെങ്കിലും ഈയൊരു തൗഹീദിനെ തൊട്ടും ഉപേക്ഷ വരുത്തിയാൽ അവൻ മുഷ്‌രിക്കും കാഫിറുമാണ്, അവൻ തൗഹീദു -റുബൂബിയ്യത്തിലും അസ്മാഉ സ്സിഫാത്തിലും ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിലും.
അല്ലാഹുവാണ് സർവ്വ- സൃഷ്ട്ടാവും സർവ്വാധിപനും സർവ്വ നിയന്ത്രണാധികാരിയും എന്നൊരാൾ വിശ്വസിക്കുകയും അല്ലാഹുവാണ് അവന്ന് അർഹതപ്പെട്ട നാമങ്ങളിലും വിശേഷണങ്ങളിലും അർഹനായിട്ടുള്ളവനെന്നും വിശ്വസിക്കുകയും എന്നാൽ അവൻ അല്ലാഹുവിനൊപ്പം മറ്റുള്ളതിനെ ആരാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ തൗഹീദു- റുബൂബിയ്യത്തിലും, അസ്മാഉ സ്സിഫാത്തിലുമുള്ള അവന്റെ വിശ്വാസം അവന്ന് ഉപകാരപ്പെടില്ല, അവൻ ഖബ്റിന്റടുക്കൽ പോകുകയും അതിലുള്ള ആളെ ആരാധിക്കുകയോ അയാളിലേക്ക് അടുക്കാൻ വേണ്ടി അയാൾക്ക് നേർച്ച നേരുകയോ ചെയ്യുന്നു, അപ്പോൾ തീർച്ചയായും അവൻ മുഷ്‌രികും കാഫിറും നരകത്തിൽ ശാശ്വതവാസിയുമാകുന്ന തുമാണ്, അല്ലാഹു പറഞ്ഞിരിക്കുന്നു :( إِنَّهُۥ مَن یُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَیۡهِ ٱلۡجَنَّةَ
وَمَأۡوَىٰهُ ٱلنَّارُۖ وَمَا لِلظَّـٰلِمِینَ مِنۡ أَنصَارࣲ)
അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും.അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല' എന്നാണ്
[سورة المائدة 72]
അല്ലാഹുവിന്റെ കിതാബ് വായിച്ചവർക്കെല്ലാം തന്നെ അറിയപ്പെട്ട കാര്യമാണ്, നബി صلى الله عليه وسلم യുദ്ധം ചെയ്ത മുഷ്‌രികീങ്ങൾ, തങ്ങളുടെ രക്തവും ധനവും അനുവദനീയമായി കാണപ്പെട്ട
തങ്ങളുടെ സ്ത്രീകളും കുട്ടികളും അടിമകളാക്കപ്പെട്ട തങ്ങളുടെ ഭൂമി പിടിച്ചടക്കുകയും ചെയ്യപ്പെട്ടിട്ടുള്ള മുഷ്‌രികീങ്ങൾ, അവർ അല്ലാഹു അവൻ മാത്രമാണ് സർവ്വ സൃഷ്ട്ടാവെന്ന് വിശ്വസിക്കുകയും അതിൽ സംശയം ഇല്ലാത്തവരുമായിരുന്നു, പക്ഷേ അവർ അല്ലാഹുവിനോടൊപ്പം മറ്റുള്ളതിനെ ആരാധിക്കുന്നവരായപ്പോൾ അവർ തങ്ങളുടെ രക്തവും ധനവും അനുവദനീയമാക്കപ്പെട്ട മുഷ്‌രികീങ്ങളായി മാറുകയും ചെയ്തു.
മജ്മൂഉ ഫത്താവ വ റസാഇൽ, ഷെയ്ഖ് മുഹമ്മദ് ബിൻ സാലിഹ് അൽ-ഉസയ്മീൻ رحمه الله, ബാബു-തൗഹീദ് .
https://t.me/albayyinahchannel/76
989 views11:54